ലീഗ് ജനറല്‍ സെക്രട്ടറി നിരന്തരം സമസ്തയെ അപമാനിക്കുകയാണ്. സമസ്ത വിലക്കിയ പരിപാടികളില്‍ ബാഫകി തങ്ങളോ പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഉമറലി തങ്ങളോ പങ്കെടുത്തിരുന്നില്ല. എന്നാലിന്ന് ലീഗ് നേതാക്കള്‍ നിരന്തരം ഇതര പ്രസ്ഥാനക്കാരുടെ സമ്മേളനങ്ങളിലും ആദര്‍ശപ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നു
'പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല, സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടവും പര്‍ദ്ദയും ഇസ്ലാമിന്റെ പ്രതീകമാണ്. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടില്ല. അതിനെതിരെ പ്രതികരിച്ചാൽ എതിർക്കും'-എന്നായിരുന്നു ഉമർ ഫൈസി പറഞ്ഞത്
തട്ടമിടാത്തത് ഇസ്ലാം വിരുദ്ധമാണ് എന്നൊക്കെ അദ്ദേഹത്തിന് പറയാം. പക്ഷെ തട്ടം മാറ്റിയവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന് പറയുന്നത് എന്തൊരു നീചമായ കാര്യമാണ്. ഇതൊക്കെ എങ്ങനെയാണ് അംഗീകരിക്കുക. മുസ്ലീം സ്ത്രീകളെന്താ എല്ലാവര്‍ക്കും കൊട്ടാനുളളതോ? എന്തും പറയാം എന്നുളളതാണോ?